സീതത്തോട് : ജില്ലയ്ക്ക് മുഴുവൻ വൈദ്യുതി വെളിച്ചം നൽകുന്ന സീതത്തോട് കക്കാട് പവ്വർസൗസ് ജങ്‌ഷനും പരിസരവും തെരുവുവിളക്കുകൾ പ്രവർത്തിക്കാതെ ഇരുട്ടിൽ തപ്പുന്നു. സീതത്തോട് ടൗണിനോട് ചേർന്ന പ്രദേശമാണ് കക്കാട് പവ്വർഹൗസും പരിസര പ്രദേശമെങ്കിലും മാസങ്ങളായി ഈ പ്രദേശത്തെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
രാത്രിയിലെ വെളിച്ചക്കുറവ് ഈ പ്രദേശത്ത് മിക്കപ്പോഴും വാഹനാപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഈ പ്രദേശത്ത് ഉയരവിളക്കുൾപ്പെടെ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. വൈദ്യുതി ഉത്പാദന കേന്ദ്രമാണെങ്കിലും ഇവിടെ തെരുവു വിളക്കുകൾ പ്രകാശിപ്പിക്കേണ്ടത് ഗ്രാമപ്പഞ്ചായത്താണ്.
പവ്വർ ഹൗസിന് സമീപത്ത് തന്നെയാണ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും അവർക്കും ഇക്കാര്യത്തിൽ ഒന്നുംചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. കാരണം തെരുവു വിളക്കുകളുടെ സംരക്ഷണവും, പരിപാലന ചുമതലയുമെല്ലാം പഞ്ചായത്തിനാണെന്ന് അവർ പറയുന്നു.
സീതത്തോട്ടിലുള്ള കക്കാട് പവ്വർഹൗസിൽ നിന്നാണ് ജില്ലയിലപ്പാടെ വൈദ്യുതി വിതരണം ചെയ്യുന്നതെന്നിരിക്കെയാണ് പദ്ധതി ഉൾപ്പെടുന്ന പ്രദേശം ഇരുട്ടിൽ തപ്പുന്നത്.
ഗ്രാമപ്പഞ്ചായത്താകട്ടെ തന്ത്രപ്രധാനമേഖലയായിട്ടുകൂടി ഈ പ്രദേശത്തെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തായാക്കാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..