റാന്നി : ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് പൂട്ടിയിട്ട സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ മുറികൾ ഡെപ്യൂട്ടി ഡയറക്ടർ എത്തി നടത്തിയ ചർച്ചയ്ക്കുശേഷം തുറന്നുനൽകി. മുറികൾ പൂട്ടിയിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ ബി.ജെ.പി. അംഗങ്ങൾ ഓഫീസിനുമുമ്പിൽ പ്രതിഷേധിച്ചു. അനധികൃതമായി അവധിയെടുക്കുക്കുകയും കൃത്യസമയത്ത് എത്താതിരിക്കുകയും ചെയ്യുന്നതിനാലാണ് ഓഫീസുകൾ പൂട്ടിയതെന്ന് പ്രസിഡന്റ് പി.എസ്.മോഹനൻ പറഞ്ഞു. ശബരിമല തീർഥാടകക്ഷേമപ്രവർത്തനങ്ങളടക്കം, ജീവനക്കാരുടെ അനാസ്ഥകാരണം കൃത്യമായി നടപ്പാക്കാൻ ബുദ്ധിമുട്ടിയെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ, പ്രസിഡന്റിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടാക്കാത്ത ജീവനക്കാരോട് കാട്ടുന്ന പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ ആരോപിച്ചു.
സെക്രട്ടറി ഓഫീസിലെത്തുമ്പോൾ കാബിൻ പൂട്ടിയനിലയിലായിരുന്നു. താക്കോൽ നൽകാൻ പ്രസിഡന്റ് തയ്യാറായില്ലെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് സെക്രട്ടറി വിവരം ഡി.ഡി.പി.യെ അറിയിച്ചു. തുടർന്നാണ്, വെള്ളിയാഴ്ച വൈകീട്ട് ഡി.ഡി.പി. എത്തി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. വെള്ളിയാഴ്ച ബി.ജെ.പി. അംഗങ്ങൾ നടത്തിയ പ്രതിഷേധപരിപാടി ശബരിമല വാർഡംവും ബി.ജെ.പി. ജില്ലാ സെക്രട്ടറിയുമായ മഞ്ജു പ്രമോദ് ഉദ്ഘാടനംചെയ്തു. അരുൺ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അജിതാ റാണി, ടി.എസ്.ശ്യാരി, ശ്യാം മോഹൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..