സീതത്തോട് : ആങ്ങമൂഴി മേഖലയിൽ ബി.എസ്.എൻ.എൽ. മൊബൈൽ, ഇന്റർനെറ്റ് ശൃംഖല തുടർച്ചയായി തകരാറാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ അഞ്ചുദിവസം ഇവിടെ ബി.എസ്.എൻ.എൽ. മൊബൈൽ ടവർ തകരാറിലായതിനെ തുടർന്ന് വാർത്താവിനിമയം പൂർണമായി തടസ്സപ്പെട്ടിരുന്നു.
പരാതി ഉന്നയിച്ചാൽ അധികൃതരെത്തി തകരാറ് പരിഹരിക്കാൻ വൈകുന്നതായും ആക്ഷേപമുണ്ട്.
ചിലമേഖലകളിൽ ബി.എസ്.എൻ.എൽ. സംവിധാനത്തെ മാത്രമാണ് ജനങ്ങൾ വാർത്താവിനിമയത്തിനായി ആശ്രയിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ തുടരെ നെറ്റ്‌വർക്ക് തകരാറാകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആങ്ങമൂഴിയോടുചേർന്ന ഗവി പാതയിലുൾപ്പെടെ വനമേഖലയിൽ പലയിടങ്ങളിലും ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് മാത്രമാണുള്ളത്.
മൂഴിയാർ ഉൾപ്പെടെ തന്ത്രപ്രധാനസ്ഥലങ്ങളിൽ എന്തെങ്കിലും അടിയന്തര സംഭവങ്ങളുണ്ടായാൽ പുറംലോകത്തെ അറിയിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്.
ബി.എസ്.എൻ.എൽ. ഇന്റർനെറ്റ് സംവിധാനത്തെ ആശ്രയിക്കുന്നവരും വലിയ ബുദ്ധിമുട്ടിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..