കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടർന്ന് റീബിൽഡ് കേരള പ്രോജക്ട് ഡയറക്ടർ ജി.വിഷ്ണുകുമാർ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട്പാലം റോഡ് സന്ദർശിക്കുന്നു
റാന്നി : കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി റീബിൽഡ് കേരള പ്രോജക്ട് ഡയറക്ടർ ജി.വിഷ്ണുകുമാർ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട്പാലം റോഡ് സന്ദർശിച്ചു. റോഡ് നിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ സംബന്ധിച്ച് അദ്ദേഹം നാട്ടുകാരുമായി സംസാരിച്ചു. കോൺക്രീറ്റ് തൂണിൽ തടി കണ്ടെത്തിയ സംഭവത്തെ കുറിച്ച് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം ജനകീയ കമ്മിറ്റിയംഗങ്ങളെ അറിയിച്ചു. നിർമാണം വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകി. പണിക്ക് തടസ്സമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും എത്രയുംവേഗം നടപ്പിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
എക്‌സിക്യുട്ടിവ് എൻജിനീയർ ഷൈനിയും എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ബെൻസിലാലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം റോഡിൽ ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്താനുള്ള ആണിക്കല്ലിനായി എത്തിച്ച കോൺക്രീറ്റ് തൂണുകൾക്കുള്ളിലാണ് നാട്ടുകാർ തടിക്കഷണം കണ്ടെത്തിയത്. കൂടുതൽ തൂണുകൾ പൊട്ടിച്ചപ്പോൾ അവയിലെല്ലാം തടിക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പണി തടയുകയും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്യുകയുമായിരുന്നതുടർന്ന്് സംരക്ഷണഭിത്തി പൊളിച്ചുനീക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..