പത്തനംതിട്ട: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ, കക്കൂസ് മാലിന്യം വഴിയരികിൽ തള്ളാൻ ശ്രമിച്ച ടാങ്കർ ലോറികൾ പിടികൂടി. നഗരത്തിൽ കണ്ണങ്കര, വലഞ്ചുഴി എന്നിവിടങ്ങളിൽ നിന്നാണ് നിറയെ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറികളാണ് പിടികൂടിയത്. കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വാഹനങ്ങൾ പത്തനംതിട്ട പോലീസിന് കൈമാറിയെന്ന് നഗരസഭ ആരോഗ്യ കാര്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ് പറഞ്ഞു. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തും കടമ്മനിട്ട റോഡിലുമായി അനധികൃത മത്സ്യ വില്പന നടത്തിയ രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തു. അനധികൃത കശാപ്പ് ശാലയിലുണ്ടായിരുന്ന 80 കിലോയോളം മാംസം നശിപ്പിച്ചു. അഞ്ചക്കാലയിലുള്ള റെസ്റ്റോറന്റിൽ നിന്നും നിരോധിത പ്ലാസ്റ്റിക്കും കണ്ടെടുത്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം.പി.വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു രാഘവൻ, കണ്ടിജന്റ് സ്ഥിരജീവനക്കാരായ ദിനേശ്, നിസ്സാം, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..