• കൂടൽ പാലത്തിനുസമീപം തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളം കാടുകയറിക്കിടക്കുന്നു
:കൂടൽ ഏലായിൽനിന്ന് സർക്കാർ പുറമ്പോക്കായി വീണ്ടെടുത്തത് 1.56 ഏക്കർ സ്ഥലമാണ്. പല പദ്ധതികൾക്കും സ്ഥലമില്ലായ്മ പറഞ്ഞ് ഒഴിവാക്കുന്നിടത്ത് പുനലൂർ-മൂവാറ്റുപുഴ റോഡരികിൽ ഇത്രയും സ്ഥലം ഒരുമിച്ച് കിട്ടിയപ്പോൾ ഒട്ടേറെ പദ്ധതികൾ അന്നത്തെ പഞ്ചായത്ത് സമിതിയും ചിന്തിച്ചിരുന്നു. മാതൃകാ അങ്കണവാടി നിർമിക്കുന്നതിന് 23.45 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ, ഇതിനെയെല്ലാം അട്ടിമറിച്ച് 2018-19 വർഷത്തെ ഫണ്ടിൽ ജലസംരക്ഷണത്തിന്റെയും നീന്തൽ പരിശീലനത്തിന്റെയും പേരുപറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കുളം നിർമിച്ചു. തൊഴിലാളികൾ അവർക്ക് തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻവേണ്ടി പണിചെയ്തു. 4.20 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കുകയും ചെയ്തു. ജലസംരക്ഷണത്തിനായി ജലസമൃദ്ധമായ കുളം നിർമിച്ച് നാലുവർഷമായിട്ടും പിന്നീട് തിരിഞ്ഞുനോക്കാതെ കാടുകയറിക്കിടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..