തിരുവല്ല : ചേരിപ്പോര് നിലനിൽക്കുന്ന തിരുവല്ല നഗരസഭയിൽ വെള്ളിയാഴ്ച കൗൺസിൽ യോഗം ചേരും. ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസാണ് യോഗം വിളിച്ചിരിക്കുന്നത്.
പകൽ 2.30-ന് യോഗം ചേരാനാണ് നിർദേശം. അടിയന്തരയോഗത്തിന്റെ ചട്ടപ്രകാരമാണ് വിളിച്ചിരിക്കുന്നത്.
ജനുവരി 24-നാണ് അവസാനം കൗൺസിൽ യോഗം ചേർന്നത്. ഭൂരിപക്ഷം കൗൺസിലർമാർ ചേർന്ന് പ്രത്യേക ചട്ടപ്രകാരം വിളിച്ചുചേർത്ത കൗൺസിലിൽ ചെയർപേഴ്‌സൺ പങ്കെടുത്തില്ല. നഗരസഭയുടെ വാർഷികപദ്ധതി ഭേദഗതി ഈ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു.
ജനുവരി 13-നാണ് ചെയർപേഴ്‌സൺ പങ്കെടുത്ത യോഗം നടന്നത്. അന്നത്തെ യോഗം ബഹളത്തിൽ കലാശിച്ചു.
യു.ഡി.എഫിൽനിന്ന് അടർത്തി എൽ.ഡി.എഫ്. ചെയർപേഴ്‌സൺ സ്ഥാനത്ത് എത്തിച്ചതാണ് ശാന്തമ്മയെ. എന്നാൽ, എൽ.ഡി.എഫുമായി ചെയർപേഴ്‌സൺ അകന്നു.
ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച കൗൺസിൽ നടക്കുന്നത്. കഴിഞ്ഞ മൂന്ന് കൗൺസിലുകളുടെ മിനിറ്റ്‌സ് വിതരണം ചെയ്യാതിരിക്കുന്നത് ചർച്ച ചെയ്യുക മാത്രമാണ് അജണ്ടയിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..