അടൂർ : ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് നഗരസഭാ ചെയർമാൻ സ്ഥാനം ഡി. സജിയും വൈസ് ചെയർപേഴ്സൺ സ്ഥാനം ദിവ്യാ റെജി മുഹമ്മദും രാജിവെച്ചു. ഡി. സജി സി.പി.ഐ. പ്രതിനിധിയും ദിവ്യാ റെജി മുഹമ്മദ് സി.പി.എം. പ്രതിനിധിയുമാണ്. രണ്ടുവർഷത്തെ ഭരണത്തിൽ ഒരുപാടുമാറ്റങ്ങളും വികസനങ്ങളും കൊണ്ടുവരാൻ സാധിച്ചതായി സജിയും കുടുംബശ്രീ പ്രവർത്തനം മികച്ചതാക്കാൻ സാധിച്ചതായി ദിവ്യാ റെജി മുഹമ്മദും പറഞ്ഞു.
അടുത്തതാര്
അടുത്ത ചെയർമാൻ ആര് എന്നുള്ള ചർച്ച ആരംഭിച്ചിട്ടില്ലെന്ന് സി.പി.എം. പറയുമ്പോഴും അണിയറയിൽ ചർച്ച പുരോഗമിക്കുകയാണ്. പല പേരുകളും ചർച്ചയിലുണ്ടെങ്കിലും ഒരുറപ്പും നേതൃത്വം ആർക്കും നൽകിയിട്ടില്ല. ചെയർമാൻ സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ മുതിർന്ന നേതാക്കൻമാരെ കാണുന്ന തിരക്കിലാണ്. സി.പി.എം. ചെയർമാൻ സ്ഥാനാർഥി തോറ്റതോടെയാണ് സജി ആദ്യഘട്ടത്തിൽ ചെയർമാനായെത്തിയത്. ഇത് അപ്രതീക്ഷിതമായ നീക്കമായിരുന്നു. സി.പി.എമ്മിന് ഭരിക്കാനുള്ള സാധ്യതയുള്ളപ്പോൾ സി.പി.ഐ. പ്രതിനിധിയെ ചെയർമാനാക്കിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള ചർച്ച സി.പി.ഐ.യിൽ വരുംദിവസങ്ങളിൽ നടക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..