• കോയിപ്രത്തെ കല്ലുങ്കൽ പാടശേഖരത്തിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ
പുല്ലാട് : തർക്കങ്ങൾക്കൊടുവിൽ കല്ലുങ്കൽ പാടശേഖരത്തിൽ കൊയ്‌ത്തു തുടങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പമ്പ ഇറിഗേഷൻ പ്രോജക്ടിലെ എൻജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് കൊയ്‌ത്തു തുടങ്ങാനായത്.
ബുധനാഴ്ചവരെ കനാലിൽകൂടി വെള്ളം ഒഴുക്കുന്നതു നിർത്തിവെച്ചതിനെ തുടർന്നാണ് പാടത്തിലെ വെള്ളക്കെട്ടിന് പരിഹാരമായത്.
കോയിപ്പുറം പഞ്ചായത്തിലെ കല്ലുങ്കൽ പാടശേഖരത്തിൽ പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പ്രധാന കനാലിൽനിന്ന് തോട്ടപ്പുഴശ്ശേരിക്കുപോകുന്ന ഉപകനാലിൽനിന്ന് വെള്ളം കയറിയതിനെത്തുടർന്നു കഴിഞ്ഞയാഴ്ച കൊയ്ത്തുമുടങ്ങിയിരുന്നു. ക്യഷി വകുപ്പ് അസി.ഡയറക്ടർ, കോയിപ്രം കൃഷി ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലാണ് കൊയ്ത്തുതുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..