ഏഴംകുളം കെട്ടുകാഴ്ച ഇന്ന്


1 min read
Read later
Print
Share

തൂക്കവഴിപാട് നാളെ

ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവഴിപാടിനായി ഒരുക്കുന്ന തൂക്കവില്ല്

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച ശനിയാഴ്ച നടക്കും. വൈകീട്ട് നാലിനാണ് കെട്ടുകാഴ്ച തുടങ്ങുക. അഞ്ചു കുതിരകളും അഞ്ച് ജോടി കാളകളുമാണ് കെട്ടുകാഴ്ചയിലുണ്ടാവുക.

പ്രസിദ്ധമായ ഏഴംകുളം തൂക്കവഴിപാടിന് ഞായറാഴ്ച തുടക്കമാകും. രാവിലെ ആറിന് ഊരായ്മ തൂക്കത്തോടെ തൂക്കം തുടങ്ങും. തിങ്കളാഴ്ചയും തൂക്കം തുടരും. ചുട്ടികുത്തിയ തൂക്കക്കാരെ തൂക്കവില്ലിനോട് ബന്ധിക്കുകയും കരക്കാരും ഭക്തരും ചേർന്ന് തൂക്കവില്ല് ഉയർത്തി വടം വലിക്കുകയും ചെയ്യുന്നതോടെ ക്ഷേത്രത്തിന് ഒരു വലംവെച്ച് വഴിപാടുകാരന് മനസാഫല്യമാകുന്ന അത്യപൂർവമായ ചടങ്ങാണ് ഏഴംകുളം തൂക്കം.

അറുനൂറിൽ പരം തൂക്കക്കാരാണ് ഇത്തവണ തൂക്കവില്ലിൽ കയറുന്നത്. ഇതിൽ 39-കന്നി തൂക്കക്കാരും ഉണ്ടാകും.പത്ത് കരകളെ പ്രതിനിധീകരിച്ചും തൂക്കക്കാർ ഉണ്ടാകും.

ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത് എന്നിങ്ങനെയാണ് കരകൾ. തൂക്കത്തിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ തൂക്കക്കാർ കഴിഞ്ഞദിവസം വാളമ്പും വില്ലും ആശാനെ തിരികെ ഏൽപ്പിക്കുന്ന ചടങ്ങ് നടന്നു. ഇനി തൂക്കവഴിപാട് തുടങ്ങുന്ന ദിവസം വാളമ്പും വില്ലും പ്രത്യേക രീതിയിൽ അലങ്കരിച്ച് തൂക്കക്കാർക്ക് വീണ്ടും നൽകും. ഇതുമായിട്ടാണ് തൂക്കവില്ലിൽ കയറുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..