പന്തളം : ചൂരലുരുളിച്ചയ്ക്കു ശേഷം ശാന്തമായ കുരമ്പല പുത്തൻകാവിൽ ഭഗവതീക്ഷേത്ര മുറ്റത്ത് ഞായറാഴ്ച രാത്രി നായാട്ടിനെ അനുസ്മരിപ്പിക്കുന്ന നായാട്ടും പടയും നടന്നു.
പടയണിയിലെ രാജകോലമായ കാലനാണ് തിങ്കളാഴ്ച കളത്തിലെത്തുന്ന പ്രധാനപ്പെട്ടത്. ചൊവ്വാഴ്ച 101 പച്ചപ്പാളയിൽ തയ്യാറാക്കുന്ന വലിയ കോലമായ ഭൈരവി കളത്തിലെത്തി തുള്ളി ഒഴിയുന്നതോടെ ഉത്സവം സമാപിക്കും. അടവി ഉത്സവത്തിലെ പ്രധാന ചടങ്ങായി വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ ഉരുളിച്ച ശനിയാഴ്ച വൈകീട്ടോടെ പൂർത്തിയായി. തുടർന്ന് ശനിയാഴ്ച ക്ഷേത്രമുറ്റത്ത് പരിപാടികളൊന്നും ഉണ്ടായില്ല. ഞായറാഴ്ച പടയണിയുടെ ചടങ്ങുകളോടെ പടയണിക്കളം ഉണർന്നു.
വിളകൾ നശിപ്പിച്ചിരുന്ന മൃഗങ്ങളെ ആഴികൊളുത്തിയും നായയുടെ സഹായത്തോടെ തുരത്തിയോടിക്കുന്ന സങ്കൽപ്പമാണ് നായാട്ടും പടയും എന്ന കലാരൂപത്തിന് പിന്നിലുള്ളത്. പുലി, പന്നി, നായ, കരടി എന്നീ കോലങ്ങളായിരുന്നു ഇതിൽ.
തിങ്കളാഴ്ച രാത്രി ഒൻപതിനുശേഷം പതിവുപരിപാടികൾ കഴിഞ്ഞാൽ പൂപ്പട എന്ന ചടങ്ങാണ് നടക്കുക. കന്യകമാരെ ബാധിക്കുന്ന ഗന്ധർവനെ ഒഴിപ്പിക്കുന്ന എന്ന സങ്കൽപ്പത്തിലാണ് പൂപ്പട നടക്കുക. പൂപ്പടയ്‌ക്കൊപ്പം ഹാസ്യരൂപമായ കണിയാന്റെ പുറപ്പാടും ഉണ്ടാകും. പിന്നീട് ഗണപതിക്കോലം കളത്തിലെത്തി തുള്ളിയ ശേഷമാണ് കാലൻ കോലം കളത്തിലേക്കെത്തുന്നത്. മരണഭയം ഇല്ലാതാക്കാനാണ് കാലൻകോലം തുള്ളുന്നതെന്നാണ് വിശ്വാസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..