പന്തളം : ബ്രഹ്മപുരത്തുണ്ടായ അനുഭവം പന്തളത്തുണ്ടാകുമോയെന്ന് ഭയന്നിരുന്ന ജനങ്ങളെ മാലിന്യത്തിൽ തീ പടർന്നത് പരിഭ്രാന്തരാക്കിയെങ്കിലും അടിയന്തര ഇടപെടൽകാരണം വലിയ അപകടം ഒഴിവായി. പന്തളം മത്സ്യച്ചന്തയോടുചേർന്ന ഭാഗത്താണ് തിങ്കളാഴ്ച 12 മണിയോടെ മാലിന്യം കത്തുന്നത് കണ്ടത്. വിവരമറിഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ അടൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതിനാൽ തീ പടർന്നുപിടിക്കുന്നത് അഗ്നിരക്ഷാസേനയെത്തി ഒഴിവാക്കി. അടൂരിൽനിന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ നിയാസുദീൻ, അജികുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺജിത്ത്, ശരത്ത്, ലിജികുമാർ, സുരേഷ് കുമാർ, വേണുഗോപാൽ എന്നിവരാണ് തീയണച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..