• കുടിവെള്ളത്തിനായി പൈപ്പിന് സമീപം പാത്രങ്ങളുമായി കാത്തുനിൽക്കുന്ന നാട്ടുകാർ
പന്തളം : പൈപ്പ് ലൈൻ വലിച്ചിട്ടും കുരമ്പാല തെക്ക് കൊച്ചുതുണ്ടിൽ, നെല്ലിക്കാട്ട് നിവാസികൾക്ക് വെള്ളമില്ല. ജല അതോറിറ്റിയുടെ ടാപ്പുകൾ റോഡരികിൽ മാത്രമല്ല വീടുകളിലും നോക്കുകുത്തിയാവുകയാണ്.
കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിന് കിഴക്കുഭാഗം മുതൽ ആതിരമല കോളനി ഭാഗം വരെയുള്ള സ്ഥലത്താണ് നാട്ടുകാർ വെള്ളത്തിനായി ബുദ്ധിമുട്ടുന്നത്.
വെള്ളം കിട്ടാത്തതിനാലും കുഴിച്ചാൽ പാറയായതിനാലും മിക്ക വീടുകളിലും കിണറില്ല. അധികം വീട്ടുകാരും പൊതു ടാപ്പുകളെയാണ് ആശ്രയിക്കുന്നത്.
വരൾച്ച രൂക്ഷമായതോടെയാണ് ഉയർന്ന പ്രദേശമായ ഇവിടേക്ക് വെള്ളമെത്താത്തത്. കോളനിപ്രദേശത്തുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഈ ഭാഗത്തുള്ളവർ മലയുടെ താഴെയുള്ള വീട്ടിലെ കിണറിൽനിന്നാണ് വെള്ളംകോരുന്നത്.
പലതവണ ജല അതോറിറ്റിയുടെ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടില്ല.
പന്തളം കുടിവെള്ളപദ്ധതിയിൽനിന്നും മുടക്കമില്ലാതെ പമ്പിങ് നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തുമാത്രമാണ് പൈപ്പിൽ വെള്ളം ലഭിക്കാതിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ ആതിരമലയിൽ 2020-ലാണ് പ്രശ്‌നം പരിഹരിച്ചത്.
ഇവിടെ മോട്ടോർവെച്ച് പമ്പിങ് നടത്തുന്നുണ്ട്.
ആതിരമലയിലേതുപോലെ ഇവിടെയുള്ള കുടുംബങ്ങൾക്കും വെള്ളം ലഭിക്കാനുള്ള പദ്ധതി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..