ഇലന്തൂർ : 40.35 കോടി രൂപ വരവും 40.35 കോടി രൂപ ചെലവുമുള്ള ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. സാമൂഹിക സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യവികസനത്തിനും ഭവന, കാർഷിക, ആരോഗ്യ, സ്ത്രീസുരക്ഷ, കുടിവെള്ള മേഖലകൾക്ക് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ വരുമാനദായക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
മിനി ഡയറിഫാമുകളുടെ ആധുനികവത്കരണത്തിനും സ്മാർട്ട് കിച്ചൺ പദ്ധതിക്കും വീടിനോട് ചേർന്ന് കടമുറി പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തി. കുടിവെള്ള പദ്ധതികൾക്ക് 20 ലക്ഷം രൂപയും ശുചിത്വമേഖലയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. ഭവനനിർമാണത്തിനും പട്ടികജാതി വിഭാഗ വികസനത്തിനും 1.53 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനംചെയ്തിട്ടുള്ളത്. ലഭ്യമായ വരുമാന സ്രോതസ്സുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ സ്രോതസ്സുകൾ കണ്ടെത്തിയുമുള്ള നിർദേശങ്ങളാണ് ബജറ്റിലുള്ളത്. മുൻ സാമ്പത്തിക വർഷം ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും നടപ്പാക്കിയതായി വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..