പന്തളം മങ്ങാരം കന്നുകെട്ടും ഭാഗത്ത് പുരയിടത്തിൽ കണ്ട മുള്ളൻപന്നി
പന്തളം : കാട്ടുപന്നിക്കും പെരുമ്പാമ്പിനും പുറമെ മുള്ളൻപന്നിയും നാട്ടിൻപ്രദേശത്തേക്കിറങ്ങി. പന്തളം നഗരസഭ 28-ാം വാർഡിലെ കന്നുകെട്ടും ഭാഗത്ത് ജിജോ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വ്യാഴാഴ്ച രാവിലെ മുള്ളൻപന്നിയെ കണ്ടത്.
നാട്ടുകാർ നഗരസഭാ കൗൺസിലർ പന്തളം മഹേഷിനെ വിവരമറിയിച്ചതിനെത്തുടർന്ന് അദ്ദേഹം വനംവകുപ്പുമായി ബന്ധപ്പെട്ടു. തുടർന്ന് ഫോറസ്റ്റ് ഓഫീസർ രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വലയും കൂടുമുപയോഗിച്ച് മുള്ളൻപന്നിയെ കൂട്ടിലാക്കി വനത്തിൽ വിടുവാനായി കൊണ്ടുപോയി. ചൂട് കൂടിയതുകാരണം കൂടുവിട്ട് പുറത്തിറങ്ങിയതാകാമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..