അരുവാപ്പുലത്ത് കാർഷികമേഖലയ്ക്ക് ഉൗന്നൽ


1 min read
Read later
Print
Share

അരുവാപ്പുലം : ഭവനപദ്ധതികൾ, കൃഷി, ഗ്രാമീണ റോഡുകളുടെ വികസനം എന്നിവയ്ക്ക് മുൻഗണന നൽകി അരുവാപ്പുലം പഞ്ചായത്ത് ബജറ്റ്‌ വൈസ് പ്രസിഡന്റ് മണിയമ്മ രാജേന്ദ്രൻ നായർ അവതരിപ്പിച്ചു. പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. 2,70,06,100 രൂപ വരവും 27,07,42,00 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സോളാർ സംരക്ഷണവേലി, വാഴ, തെങ്ങ്, പച്ചക്കറി, കുരുമുളകുകൃഷി വികസനത്തിന് ഒരുകോടി 38-ലക്ഷം രൂപ വിലയിരുത്തി. മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്കായി 70-ലക്ഷം രൂപയും, വിദ്യാഭ്യാസമേഖലയ്ക്ക് 33.5-ലക്ഷം, ആരോഗ്യമേഖലയ്ക്ക് 15.5-ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ചെറുകിടവ്യവസായത്തിന് 9.5-ലക്ഷവും കുടിവെള്ളം ശുചിത്വം എന്നിവയ്ക്കായി 87 ലക്ഷം രൂപയും വിലയിരുത്തി. സാമൂഹികക്ഷേമത്തിന് 97-ലക്ഷവും ദാരിദ്ര്യലഘൂകരണത്തിന് നാല്‌കോടി 76-ലക്ഷവും വനിത ശിശു ക്ഷേമത്തിന് 33-ലക്ഷവും ഭിന്നശേഷി 18-ലക്ഷവും വയോജനക്ഷേമത്തിന് 18 പട്ടികജാതി ക്ഷേത്തിന് 68-ലക്ഷം, പട്ടികവർഗമേഖലയ്ക്ക് 15-ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..