വെട്ടൂരിൽ മോഷണം നടന്ന വീടുകളിലെ പോലീസ് പരിശോധന
വെട്ടൂർ : വെട്ടൂരിൽ രണ്ടുവീടുകളിൽ മോഷണം സ്വർണവും പണവും കവർന്നു ശാസ്താംതുണ്ടിൽ അനീഷ്‌കുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപയും മൂന്ന് പവനുമാണ് മോഷണം പോയത്.
രാത്രിയിൽ തുറന്നിട്ടിരുന്ന ജനൽപാളിയിലൂടെ തോട്ടികടത്തിയാണ് മോശപ്പുറത്ത് വെച്ചിരുന്ന സ്വർണവും പണവും അപഹരിച്ചത്. ആശാരിപ്പറമ്പിൽ അരുൺപ്രതാപിന്റെ വീട്ടിൽനിന്ന് അഞ്ചര പവന്റെ സ്വർണവും മോഷണം പോയി. ഇവിടെയും സമാനരീതിയിൽ ഉള്ള മോഷണമാണ് നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നതായി കരുതുന്നത്. മലയാലപ്പുഴ പോലീസും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും മോഷണം നടന്ന വീടുകളിലെത്തി പരിശോധന നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..