കോഴഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യം കെട്ടിക്കിടക്കുന്ന അഴുക്കുചാൽ
കോഴഞ്ചേരി : പഞ്ചായത്ത് കെട്ടിടത്തിന്‍റെ സമീപത്തെ ഓടയിൽ മാലിന്യം തള്ളൽ രൂക്ഷമായതോടെ ദുർഗന്ധവും കൊതുക് ശല്യവുംമൂലം ജനം ദുരിതത്തിലായി.
നഗരത്തിലൂടെ സകലമാലിന്യവും ഒഴുകി പന്പയിലെത്തുന്ന കണിയാൻ ചാലിലെ വെള്ളമാണ് നഗരഹൃദയത്തിലെ ഓടയിലെത്തുന്നത്. മാസങ്ങൾക്കുമുൻപ് 1.5 ലക്ഷം രൂപ വിനിയോഗിച്ച് ഓടയിലേക്ക് ചെന്നുചേരുന്ന നീർച്ചാലിലേക്ക് നഗരത്തിലെ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ശൗചാലയ മാലിന്യമടക്കം തുറന്നുവിടുന്നുണ്ട്. ഇതുകൂടാതെ, ഇരുട്ടിന്റെ മറവിൽ വ്യക്തികളും പ്ലാസ്റ്റിക് മാലിന്യമടക്കം തോട്ടിലേക്ക് തള്ളുന്നത് പതിവായതോടെ നീർച്ചാലിന്റെ ഒഴുക്കുനിലയ്ക്കുകയും മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.
പഞ്ചായത്ത് അധികൃതർ നിരന്തരം പരിശോധനകൾ നടത്തി നിയമലംഘകർക്കെതിരേ നടപടിയെടുക്കുന്നുണ്ടെങ്കിലും പലരും പരിസരശുചിത്വം പാലിക്കാനോ ഉറവിട സംസ്കരണത്തിന് അധികൃതരോട് സഹകരിക്കാനോ തയ്യാറാകുന്നില്ല. ചാല് വൃത്തിയാക്കിയതിനുശേഷം ചാലിന് നെറ്റ് ഇടുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. കരാർ തുക കുറവായതിനാൽ ഈ കരാറേറ്റെടുക്കാൻ ആരും എത്തുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..