വിടവാങ്ങിയത് നെടുംപ്രയാറിന്റെ പടയണി കുലപതി


1 min read
Read later
Print
Share

കോഴഞ്ചേരി : നെടുംപ്രയാറിന്‍റെ പടയണികുലപതി പ്രസാദ് ആശാനെന്ന പി.ജി.സുരേഷ്‌കുമാറിന് ജന്മനാടിന്‍റെ വിട. തേവലശേരി പടയണി ആശാൻ ആയി പ്രവർത്തിച്ചുവരുന്പോഴാണ് അപ്രതീക്ഷിതമായ വിയോഗം. 80 കാലഘട്ടത്തിൽ വെട്ടോലിൽ ഗോവിന്ദപ്പിള്ള ആശാൻ, കരകലിൽ കുഞ്ഞികൃഷ്ണപിള്ള ആശാൻ എന്നിവരിൽനിന്ന്‌ പടയണി പഠിച്ച്‌ അരങ്ങേറി.

തേവലശേരിൽ ചിട്ടയുടെ കർശന വഴക്കങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാതെയുള്ള പരിശീലനമായിരുന്നു. ഗണപതി പടിവട്ടം തെറ്റുകൂടാതെ ചവിട്ടി കാണിക്കാതെ പഠിക്കുന്നവരിൽനിന്ന് ദക്ഷിണ വാങ്ങില്ല എന്നൊരു നിഷ്ഠ ആശാൻ വച്ചുപുലർത്തിയിരുന്നു.

തേവലശേരിൽ സുന്ദരയക്ഷി കോലത്തിന്റെ തുള്ളലിൽ അഗ്രഗണ്യൻ ആയിരുന്നു പ്രസാദ് ആശാൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ ശിഷ്യഗണങ്ങൾ ഉണ്ട്. നെടുംപ്രയാർ ദേവിവിലാസം പടയണിസംഘം ആശാൻ, പ്രമാടത്ത്‌ ശിവസേവാസമിതി വൈസ് പ്രസിഡന്റ്‌, അഖില കേരള വിശ്വകർമ മഹാസഭ 139-ാം നമ്പർ ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

ഭാര്യ: ആശാ സുരേഷ്. പ്രമാടത്ത് ശിവസേവാ സമിതി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് ഡോ. അജിത്ത് കുമാർ, സെക്രട്ടറി മധുസുദനൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..