ഏഴംകുളം : പഞ്ചായത്തുകമ്മിറ്റിയിൽ ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശയും വൈസ് പ്രസിഡന്റ് ആർ.ജയനും തമ്മിലുള്ള തർക്കം കാരണം പ്രധാന പലപദ്ധതികളിൽ ഒന്നിനും തീരുമാനമായില്ലെന്ന പരാതിയുമായി പ്രതിപക്ഷ അംഗങ്ങൾ.
കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സുജലം പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ തർക്കമുണ്ടായത്.
ആകെ 21 ഇനങ്ങളാണ് അജൻഡയിൽ വെച്ചിരുന്നത്. എന്നാൽ, ഇതിൽ ആറ് കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. പി.എച്ച്.സി.യിലെ ജീവനക്കാരുടെ നിയമനം, തൊഴിലുറപ്പ് പദ്ധതികളിലെ മേൽനോട്ടത്തിനുള്ള ജീവനക്കാരുടെ നിയമനം, എസ്.സി., ജനറൽ വിഭാഗങ്ങൾക്കുള്ള കട്ടിൽവിതരണം എന്നിവയൊന്നും ചർച്ചചെയ്തില്ലെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ഇ.എ.ലത്തീഫ് പറയുന്നു.
ഇന്ന് കേരളത്തിൽ മൊത്തം പഞ്ചായത്തുകളുടെ പദ്ധതി നടത്തിപ്പുകളുടെ കണക്കെടുത്താൽ പദ്ധതി നടപ്പാക്കാത്ത അവസാനത്തെ ആറുസ്ഥാനങ്ങളിൽ ഒന്ന് ഏഴംകുളം പഞ്ചായത്തിന് ലഭിക്കുമെന്നും ഇ.എ.ലത്തീഫ് ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിളിക്കുന്ന യോഗങ്ങളിൽ ഭരണകക്ഷിയിലെ അംഗങ്ങൾ പലപ്പോഴും താമസിച്ചാണ് വരുന്നത്. ഇതൊക്കെത്തന്നെ പ്രസിഡന്റും ഭരണകക്ഷിയിലെ അംഗങ്ങളും തമ്മിലുള്ള അകലം വ്യക്തമാക്കുന്നതാണെന്നും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..