പന്തളം : വിധവയായ സ്‌ത്രീയും ഭിന്നശേഷിക്കാരിയായ മകളും താമസിക്കുന്ന വീടിന് സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമ മുറിച്ചില്ലെങ്കിൽ പഞ്ചായത്ത് തന്നെ മുറിച്ചുനീക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനുള്ള ചെലവ് ഉടമയിൽനിന്നും ഈടാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കുളനട കൈപ്പുഴ ചാമകണ്ടത്തിൽ പൊന്നമ്മ ബേബി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കുളനട പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശം നൽകിയത്. കുളനട പഞ്ചായത്ത് സെക്രട്ടറിയിൽനിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി. മരക്കൊമ്പുകൾ മുറിക്കാൻ ഉടമയ്ക്ക് നിർദേശം നൽകിയെങ്കിലും ഉടമ സ്ഥലത്തില്ലാത്തതിനാൽ മുറിച്ചിട്ടില്ല. പറമ്പിൽ അപകടകരമായ നിലയിൽ മരങ്ങളില്ലെന്ന് കാണിച്ച് ഉടമ പഞ്ചായത്തിന് കത്തു നൽകി. എന്നാൽ പരാതിക്കാരിയുടെ ജീവനും സ്വത്തിനും അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..