പ്രവർത്തക വിളിച്ചു ‘കൈയും കാലും തലയും വെട്ടും’; ഏറ്റുവിളിച്ച് എസ്.എഫ്.ഐ നേതാക്കൾ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം/മാതൃഭൂമി

പത്തനംതിട്ട : കൈയും കാലും തലയും വെട്ടുമെന്ന് എസ്.എഫ്.ഐ. പ്രവർത്തകയുടെ മുദ്രാവാക്യംവിളി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഓഫീസ്‌ ഉപരോധത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയത്. വനിതാ ഹോസ്റ്റലിലെ അടിസ്ഥാനസൗകര്യങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കോളേജ് സ്റ്റുഡൻറ്സ് സെൻറർ തുറക്കുക, പ്രിൻസിപ്പലിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം. പ്രവർത്തക മൊബൈൽ ഫോണിൽ നോക്കി വിളിക്കുന്ന മുദ്രാവാക്യം പ്രവർത്തകർ ഏറ്റുവിളിക്കുന്നത് സമൂഹമാധ്യമങ്ങളിലും എത്തി.

Content Highlights: SFI calls provocative slogans at Pathanamthitta

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..