ബെംഗളൂരു : സിദ്ധരാമയ്യക്കെതിരേ പ്രസംഗിച്ചതിന് തന്റെപേരിൽ രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി. എം.എൽ.എ.യുമായ സി.എൻ. അശ്വത് നാരായൺ ഹൈക്കോടതിയെ സമീപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ നടത്തിയ പ്രസംഗത്തിലെ പരാമർശനത്തിനെതിരേ നൽകിയ പരാതിയിൽ മാണ്ഡ്യ പോലീസാണ് കേസെടുത്തത്. ടിപ്പുസുൽത്താനെപ്പോലെ സിദ്ധരാമയ്യയെയും തീർത്തുകളയണമെന്നായിരുന്നു വിവാദ പരാമർശം.
തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്തുകയെന്ന അർഥത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും അന്ന് പ്രതിപക്ഷനേതാവായിരുന്ന സിദ്ധരാമയ്യയെ വാക്കാലോ കായികമായോ ആക്രമിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ പ്രസംഗം നടത്തിയത്. ആ സമയത്തുതന്നെ താൻ ഇക്കാര്യം വിശദീകരിച്ചതാണ്. തുടർന്ന് വിവാദം കെട്ടടങ്ങി. കോൺഗ്രസ് അധികാരത്തിലെത്തിയതിനുപിന്നാലെ തന്റെപേരിൽ കേസ് കൊടുക്കുകയായിരുന്നെന്നും പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ എം. ലക്ഷ്മണയാണ് അശ്വത് നാരായണിനെതിരേ പോലീസിൽ പരാതി നൽകിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..