മൈസൂരു : കടബാധ്യതയെത്തുടർന്ന് മൈസൂരു ജില്ലയിൽ രണ്ട് കർഷകർ ആത്മഹത്യചെയ്തു. ജില്ലയിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം.
കരണകുപ്പെനിവാസി രാജഷെട്ടി (78), ഷനുബോഗനഹള്ളി നിവാസി സുരേഷ് (58) എന്നിവരാണ് ജീവനൊടുക്കിയത്. പുകയിലക്കർഷകനായ രാജഷെട്ടി വിവിധ ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ എന്നിവിടങ്ങളിൽനിന്നായി എട്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു.
നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതോടെ വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഹുൻസൂർ റൂറൽ പോലീസ് കേസെടുത്തു.
വിവിധ ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ എന്നിവിടങ്ങളിൽനിന്നായി ഏഴുലക്ഷം രൂപയാണ് സുരേഷ് വായ്പയെടുത്തത്. വിളനാശം ഉണ്ടായതിനെത്തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ സുരേഷിന് സാധിച്ചിരുന്നില്ല.
ഇതേത്തുടർന്ന് കൃഷിയിടത്തിൽവെച്ച് വിഷംകഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബിലിക്കെരെ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..