ബെംഗളൂരു : ബി.ജെ.പി. ഭരണകാലത്ത് മാളത്തിലൊളിച്ച അർബൻ നക്സലുകൾ വീണ്ടും പുറത്തിറങ്ങിയിട്ടുണ്ടെന്നും സർക്കാർ ഇവരെ സഹായിച്ചാൽ നോക്കിയിരിക്കില്ലെന്നും ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി.
പാഠപുസ്തകങ്ങളിൽ ബി.ജെ.പി. കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാൽപതോളം എഴുത്തുകാർ മുഖ്യമന്ത്രിയെ സന്ദർശിച്ച സാഹചര്യത്തിലായിരുന്നു സി.ടി. രവിയുടെ പ്രതികരണം.
ആർ. എസ്. എസ്. സ്ഥാപകനായ ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ബി.ജെ.പി. സർക്കാർ പാഠപുസ്തകത്തിൽ കൂട്ടിച്ചേർത്തിരുന്നു.
ഹെഡ്ഗേവാർ രാഷ്ട്രത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളെ തേച്ചുമാച്ചുകളയാനാണ് കോൺഗ്രസിന്റെ ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധം നടത്തും. അധികാരത്തിലേറിയാൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യം കോൺഗ്രസിനുവേണ്ട.
അർബൻ നക്‌സലുകളെ പ്രീതിപ്പെടുത്താനുള്ള കോൺഗ്രസിന്റെ ശ്രമം അപകടകരമാണെന്നും സി.ടി. രവി. പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിബന്ധനകളോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. പരാജയപ്പെട്ടെങ്കിലും തനിക്ക് ഈ തിരഞ്ഞെടുപ്പിൽ 9,000 വോട്ടുകൾ കൂടുതൽ ലഭിച്ചെന്നും സി.ടി. രവി അവകാശപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..