സുത്തൂർ മഠാധിപതി ശിവരാത്രി ദീക്ഷികേന്ദ്ര സ്വാമിയുമായി കർമസമിതി ഭാരവാഹികൾ നടത്തിയ ചർച്ച
മൈസൂരു : നഞ്ചൻകോട്-നിലമ്പൂർ റെയിൽപ്പാത, കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766-ലെ രാത്രിയാത്രാനിരോധനം എന്നിവ സംബന്ധിച്ച് സുത്തൂർ മഠാധിപതി ശിവരാത്രി ദീക്ഷികേന്ദ്ര സ്വാമിയുമായി നീലഗിരി വയനാട് റെയിൽവേ കർമസമിതി ഭാരവാഹികൾ ചർച്ചനടത്തി. റെയിൽപ്പാത, രാത്രിയാത്രാനിരോധനത്തിന് പരിഹാരം എന്നിവ കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളുടെ ആവശ്യമാണെന്ന് ദീക്ഷികേന്ദ്ര സ്വാമി അഭിപ്രായപ്പെട്ടതായി കർമസമിതി ഭാരവാഹികൾ പറഞ്ഞു. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും കേന്ദ്ര-കർണാടക സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ദീക്ഷികേന്ദ്ര സ്വാമി അറിയിച്ചെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഭാരവാഹികളായ അഡ്വ. ജോസ് വി. തണ്ണിക്കോട്, ഡോ. സതീഷ് നായിക്, സതീഷ് വി. പുൽപ്പള്ളി, നാസർ കാസിം, മനോജ്, ജോയിച്ചൻ വർഗീസ്, സി. അബ്ദുൾ റസാഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..