ചെന്നൈ : ജി.എസ്.ടി. നമ്പർ നൽകുന്നതിന് കൈക്കൂലി വാങ്ങിയ ജി.എസ്.ടി. ഇൻസ്പെക്ടർ അറസ്റ്റിൽ. കരൂരിലെ ജി.എസ്.ടി. ഇൻസ്പെക്ടർ സുബേസിങ്ങാണ് സി.ബി.ഐ.യുടെ പിടിയിലായത്. അയ്യപ്പൻ എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. വേലികെട്ടുന്നതിനുള്ള കമ്പി നിർമിക്കുന്ന സംരംഭം ആരംഭിച്ച അയ്യപ്പൻ ഇതിന് ജി.എസ്.ടി. നമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു.
നമ്പർ അനുവദിക്കാൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 5,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകുന്നതിന് പകരം അയ്യപ്പൻ മധുരയിൽ സി.ബി.ഐ. ഓഫീസിൽ പരാതി നൽകി. സി.ബി.ഐ. അധികൃതരുടെ നിർദേശപ്രകാരം കൈക്കൂലി കൈമാറുന്നതിനിടെയാണ് സുബേസിങിനെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..