ചെന്നൈ : അധ്യാപകരുടെ ക്രൂരമർദനമേറ്റ 12 വിദ്യാർഥികളെ ആശുപത്രിയിലാക്കി. മാധവരം പൊന്നിയമ്മൻമേടിലെ അയ്യർ ഗാർഡന് സമീപം വീട്ടിൽ നടത്തുന്ന പഠനക്ളാസിലെ വിദ്യാർഥികളെയാണ് അധ്യാപകർ മർദിച്ചത്. ബിഹാർ സ്വദേശികളായ കുട്ടികളാണ് വീട്ടിൽത്തന്നെ താമസിച്ച് പഠിച്ചിരുന്നത്. അധ്യാപകരായ അക്തർ, അബ്ദുള്ള എന്നിവരെ അറസ്റ്റ് ചെയ്തത്. എട്ട് വയസ്സിനും പത്ത് വയസ്സിനുമിടയിലുള്ള വിദ്യാർഥികളെയാണ് മർദിച്ചത്. ഇവിടത്തെ മറ്റ് 12 വിദ്യാർഥികളെ ഇവിടെനിന്ന് റോയപുരത്തെ ചിൽഡ്രൻസ് വെൽഫെയർ ഹോമിലേക്കുമാറ്റി. പരിസരവാസികൾ കൊളത്തൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയതിനെത്തുടർന്നായിരുന്നു നടപടി. വീടിന് പോലീസ് മുദ്രവെച്ചു. രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ വിദ്യാർഥികൾക്കായി മാധവരത്ത് സ്കൂൾ തുടങ്ങിയതിന് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..