ചെന്നൈ : മദ്രസയോട് ചേർന്നുള്ള അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത ബിഹാർസ്വദേശികളായ ആൺകുട്ടികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സർക്കാരിനോട് വിശദീകരണം തേടി. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ബിഹാർ സർക്കാരിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ അബ്ദുള്ളയാണ് മദ്രസയും അതിനോട് ചേർന്ന് അനാഥാലയവും നടത്തിയിരുന്നത്. ഇയാളും മദ്രസ അധ്യാപകനായ ബിഹാർ സ്വദേശി അക്തറുമാണ് അന്തേവാസികളായ 12 കുട്ടികളെ മർദിച്ചത്. പാഠഭാഗങ്ങൾ മനഃപാഠമാക്കാത്തതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പോലീസ് പറഞ്ഞത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..