ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . കടലിൽ കാറ്റിന്റെവേഗം കൂടി വരുകയാണ്. കാറ്റിന്റെവേഗം കൂടിയതിനാൽ ന്യൂനമർദം കരയ്ക്ക് സമീപമെത്തുമ്പോൾ ചുഴലിക്കാറ്റായി മാറാൻ സാധ്യതയേറെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കാവേരി നദിതീര ജില്ലകളിലും ചെന്നൈ, ചെങ്കൽപ്പെട്ട്,തിരുവള്ളൂർ, കാഞ്ചീപുരം, തിരുപ്പത്തൂർ, റാണിപ്പേട്ട, വെല്ലൂർ, തിരുവണ്ണാമലൈ ജില്ലകളിലും ശക്തമായ മഴ പെയ്യും. ന്യൂനമർദം കടലൂരിനും തെക്കൻ ആന്ധ്രാപ്രദേശിനും ഇടയിൽ വ്യാഴാഴ്ച കരയിലെത്തും. കരയിലെത്തിയാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..