ചെന്നൈ : തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലിന് ഒാരോ കുടുംബത്തിനും 1000 രൂപ നൽകാൻ നടപടിയുമായി സംസ്ഥാനസർക്കാർ. റേഷനരിക്ക് അർഹതയുള്ള കുടുംബങ്ങൾക്ക് പണം നൽകാനാണ് ഒരുങ്ങുന്നത്. എന്നാൽ, ഔദ്യോഗികപ്രഖ്യാപനമുണ്ടായിട്ടില്ല.
മുൻവർഷങ്ങളിലും പൊങ്കൽസമ്മാനം നൽകിയിരുന്നു. ചക്കരപ്പൊങ്കൽ തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ അടങ്ങുന്ന കിറ്റായിരുന്നു സമ്മാനം. കോവിഡ് കാലത്ത് ഇതിനൊപ്പം 2500 രൂപവീതം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞവർഷം കിറ്റുമാത്രമാണ് നൽകിയത്. കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം മോശമായിരുന്നുവെന്ന് വിമർശനമുയർന്നിരുന്നു. അതിനാൽ ഇത്തവണ കിറ്റിന് പകരം പണം നൽകാനാണ് ആലോചന. ജനുവരിയിലാണ് പൊങ്കൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..