ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്ക് അവഗണന


1 min read
Read later
Print
Share

ചെന്നൈ : കേന്ദ്രബജറ്റിൽ മത്സ്യബന്ധന മേഖലയെ പൂർണമായി അവഗണിച്ചിരിക്കയാണെന്ന് ഓൾ ഇന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. ബജറ്റ് പ്രസംഗത്തിൽ മത്സ്യബന്ധനമേഖലയ്ക്ക് 6000 കോടി രൂപ വകയിരുത്തിയതായി പറഞ്ഞിരുന്നെങ്കിലും ബജറ്റ് രേഖകളിൽ 1642 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ കേന്ദ്രബജറ്റിൽ 2118 കോടിരൂപ അനുവദിച്ചിരുന്നെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.07 ശതമാനം മത്സ്യബന്ധനമേഖലയിൽ നിന്നാണ്. ലോകത്തിൽ മത്സ്യോത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പക്ഷേ ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ബജറ്റിൽ ആവശ്യമായ നടപടികളൊന്നുമെടുത്തിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..