കേരളഹൗസ് റെസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ എഴുത്തുകാരൻ ഓംചേരിക്കും ഭാര്യ ലീലയ്ക്കും ദേശീയ പതാക കൈമാറുന്നു. കേരളഹൗസിലെ ഉദ്യോഗസ്ഥർ സമീപം
ന്യൂഡൽഹി : സ്വാതന്ത്യദിനാചരണം രാജ്യത്തിന്റെ ഓർമകളുടെ കൂടി കൈമാറ്റമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള. കേരളഹൗസ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച 'ഹർ ഘർ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമായി ദേശീയപതാക നൽകുന്നതിന് ഓംചേരിയുടെ വീട്ടിലെത്തിയ റെസിഡന്റ് കമ്മിഷണർ സൗരഭ് ജെയിനോടും സംഘത്തോടുമാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ഓർമകൾ പങ്കുവച്ചത്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രയോ പേരുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണ്. സ്വാതന്ത്ര്യത്തിന്റെ പുലരി മുതൽ 75 വർഷം സ്വാതന്ത്ര്യത്തിന്റെ എല്ലാ സൗഭാഗ്യവും ആസ്വദിക്കാനായത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പഴയ ഓർമകളും അദ്ദേഹം പങ്കുവെച്ചു.
ഖാദിയിൽ നിർമിച്ച പതാക റെസിഡന്റ് കമ്മിഷണർ ഓംചേരിക്ക് കൈമാറി. കേരള ഹൗസ് പ്രോട്ടോകോൾ ഓഫീസർ സുൽഫിക്കർ റഹ്‌മാൻ, ലെയ്‌സൺ ഓഫീസർ രാഹുൽ ജെയ്‌സ്വാർ, പി.ആർ.ഡി. ഡെപ്യൂട്ടി ഡയറക്ടർ അനിൽ ഭാസ്കർ, ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് എന്നിവർ പങ്കെടുത്തു. സംഗീതജ്ഞ കൂടിയായ ഓംചേരിയുടെ ഭാര്യ ലീല ഓംചേരി കവി ബോധേശ്വരൻ എഴുതിയ ജയജയ കോമള കേരളധരണി എന്ന കവിത ആലപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..