കിഴക്കൻ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ യു.എ.ഇ. സൈന്യം
ഫുജൈറ : മഴക്കെടുതി ബാധിച്ച മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്ന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായി യു.എ.ഇ. സൈന്യം അറിയിച്ചു. കിഴക്കൻ എമിറേറ്റുകളിലെ ദുരിതബാധിത പ്രദേശങ്ങളെല്ലാം ഇതിനോടകം സൈന്യം സാധാരണ നിലയിലേക്ക് എത്തിച്ചു. ഓപ്പറേഷൻ ലോയൽ ഹാൻഡ് എന്ന പേരിലായിരുന്നു ദുരിത ബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
യു.എ.ഇ. പ്രതിരോധ മന്ത്രാലയത്തിന്റെ ജോയന്റ് ഓപ്പറേഷൻസ് കമാൻഡ് ആണ് ദൗത്യം പൂർത്തിയാക്കിയതായി അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായിച്ച എമിറേറ്റുകളിലെ ഉദ്യോഗസ്ഥരോടും സന്നദ്ധ പ്രവർത്തകരോടും സൈന്യം നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..