ദുബായ് പോലീസിന്റെ ദേശീയ ദിനാഘോഷ പരേഡിൽ നിന്ന്
ദുബായ് : സൂപ്പർകാറുകളും സുരക്ഷാവാഹനങ്ങളും കുതിരകളും അണിനിരന്ന പോലീസിന്റെ പരേഡ് രാജ്യത്തെ ദേശീയദിനാഘോഷങ്ങളുടെ പ്രൗഢി വർധിപ്പിച്ചു.
യു.എ.ഇ. സംസ്കാരത്തിന്റെയും സൈനികശക്തിയുടെയും നേർക്കാഴ്ചയായിരുന്നു ബൊളിവാർഡിൽ പോലീസ് നടത്തിയ അത്യുജ്വലപ്രകടനം. യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായിനടന്ന പരേഡ് കാണാനായി സന്ദർശകരും താമസക്കാരുമായി നൂറുകണക്കിനാളുകൾ മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ തിങ്ങിനിറഞ്ഞിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ, ദുബായ് പോലീസ് അക്കാദമിയിലെ വിദ്യാർഥികൾ, മ്യൂസിക്കൽ ബാൻഡ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ, കെ 9 വകുപ്പ്, മൗണ്ടഡ് പോലീസ്, ആബുലൻസുകൾ തുടങ്ങിയ വിഭാഗങ്ങളെല്ലാം പരേഡിൽ ഗംഭീരപ്രകടനം കാഴ്ചവെച്ചു. വിദ്യാർഥികളും പരേഡ് കാണാനായെത്തിയിരുന്നു. കുട്ടികൾ യു.എ.ഇ.യുടെ പതാകകൾ വീശി സേനയെ അഭിവാദ്യംചെയ്തു. സമൂഹവുമായുള്ള ഇടപെടൽ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം ആദ്യമായാണ് ഇത്രയും വിപുലമായി പരേഡ് നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..