ജിദ്ദ : ഇത്തവണത്തെ ഹജ്ജ് സീസണിൽ 20 ലക്ഷം തീർഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. കോവിഡിന് മുൻപുള്ള രീതിയിലേക്ക് ഹജ്ജ് തീർഥാടകരെ സ്വാഗതംചെയ്യാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
സമയവും പ്രയത്നവും ലാഭിക്കുന്ന തരത്തിൽ എല്ലാ തീർഥാടകർക്കും മികച്ച ആരോഗ്യ, ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിന് മന്ത്രാലയവും ഹജ്ജ്, ഉംറ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാഏജൻസികളും സജ്ജമായിട്ടുണ്ട്.
ഉംറ വിസ കാലാവധി 30-ൽനിന്ന് 90 ദിവസത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. നുസുക് പ്ളാറ്റ്ഫോം നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
എല്ലാത്തരം വിസകൾക്കുമുള്ള സമഗ്ര ഇൻഷുറൻസ് ചെലവ് കുറച്ചിട്ടുണ്ട്. അടുത്ത ഹജ്ജിന് 41,300 അൾജീരിയൻ തീർഥാടകർക്ക് അവസരം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..