സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
ദുബായ് : ബഹിരാകാശനിലയത്തിലുള്ള യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദിയോട് പൊതുജനങ്ങൾക്ക് ചൊവാഴ്ച തത്സമയം സംവദിക്കാം. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം.ബി.ആർ.എസ്.സി.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ദുബായ് ഓപ്പറയിൽനിന്ന് ചൊവാഴ്ച ഉച്ചയ്ക്ക് 2.30-നാണ് തത്സമയം സംവദിക്കാനാവുക. ‘എ കോൾ വിത്ത് സ്‌പേസ്’ എന്നാണ് പരിപാടിയുടെ പേര്.
അടുത്തദിവസങ്ങളിൽ ഏഴ് എമിറേറ്റുകളിലെയും വിവിധ വേദികളിൽ ‘എ കോൾ വിത്ത് സ്‌പേസ്’ സംഘടിപ്പിക്കും. ഓപ്പറയിൽ സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റിലൂടെ (https://www.dubaiopera.com/events/a-call-with-space) മുൻകൂട്ടി ബുക്ക് ചെയ്യണം. ബഹിരാകാശയാത്ര, ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ തുടങ്ങിയവയെക്കുറിച്ച് കൂടുതൽ അറിവുകൾ നേടാൻ പരിപാടിയിലൂടെ സാധിക്കും.
ബഹിരാകാശ ജീവിതത്തിലെ ദിനചര്യ, സ്‌പേസ് സെന്ററിൽ നടത്തുന്ന ശാസ്ത്രീയ ഗവേഷണങ്ങൾ, ബഹിരാകാശ പരിസ്ഥിതിയിലെ വെല്ലുവിളികൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അൽ നെയാദിയുമായി സംസാരിക്കാൻ അവസരം ലഭിക്കും.
അൽ നെയാദിയിലൂടെ യുവതലമുറയെ ബഹിരാകാശ സ്വപ്നങ്ങൾ കാണാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.ബി.ആർ.എസ്.സി. ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽ മർറി പറഞ്ഞു.
ബഹിരാകാശ നിലയത്തിൽനിന്ന് ഈ മാസം ആദ്യവാരം അൽ നെയാദി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും സ്‌കൂൾ വിദ്യാർഥികളുമായും സംവദിച്ചിരുന്നു. ഈ മാസം രണ്ടിനാണ് യു.എ.
എ.യുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി അൽ നെയാദി പുറപ്പെട്ടത്. ബഹിരാകാശനിലയത്തിൽ നടത്താനുദ്ദേശിക്കുന്ന 200-ലേറെ ശാസ്ത്രപരീക്ഷണങ്ങളിൽ 20 എണ്ണം അൽ നെയാദിയുടെ നേതൃത്വത്തിലാണ് നടക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..