ഫറോക്ക് : ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഞെളിയൻപറമ്പിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഡോ. ജയശ്രീ പറഞ്ഞു.
നിലവിൽ സോണ്ട ഇൻഫ്രാടെക്‌ചർ കമ്പനിയുടെ നേതൃത്വത്തിൽ പ്ലാന്റിനുള്ളിൽ ബയോമൈനിങ് പ്രവൃത്തി നടക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെകരാർ ഒന്നും റദ്ദാക്കിയിട്ടില്ലെന്നും ഇത് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുക്കേണ്ടതെന്നും അവർ പറഞ്ഞു. ബ്രഹ്മപുരം തീപ്പിടിത്തത്തെത്തുടർന്ന് പുനർചംക്രമണത്തിന് വിധേയമാകുന്നതും ഹരിത കർമസേനയുടെ അംഗങ്ങൾ ശേഖരിക്കുന്നതുമായ പ്ലാസ്റ്റിക്കുകൾ മാത്രമാണ്കൊണ്ടുപോവുന്നത്. അല്ലാത്ത പ്ലാസ്റ്റിക്കുകൾ ഞെളിയൻപറമ്പിലേക്ക് കൊണ്ടുപോവുന്നത് പൂർണമായും നിർത്തലാക്കിയതായും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. കൂടാതെ മാലിന്യം കൂടിക്കിടക്കുന്നതിനുസമീപത്തെ റോഡിന്റെ വീതികൂട്ടാനുമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഒരു തീപ്പിടിത്തംനടന്നാൽ തിയണയ്ക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..