മദീനയിലെ പുതിയ ബസ് സർവീസ്
മദീന : റംസാൻ മാസം പ്രമാണിച്ച് വിശ്വാസികൾക്ക് മദീനയിലെ പ്രവാചക പള്ളിയിലേക്കും മസ്ജിദ് ഖുബയിലേക്കും എത്താനായി പ്രത്യേക ബസ് സർവീസുകൾ തുടങ്ങി. മദീനയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള സേവനം മദീന ഡെവലപ്മെന്റ് അതോറിറ്റിയാണ് ആരംഭിച്ചത്. ഏഴ് റൂട്ടുകളിൽ 200 ബസുകളാണ് സേവനത്തിലുള്ളത്. വൈകീട്ട് മൂന്നുമുതൽ രാത്രിയിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂർ വരെയാണ് സേവനമുള്ളത്. റംസാൻ 20-ന് ശേഷം അവസാന പത്തിൽ ഖിയാമുല്ലൈൽ പ്രാർഥന കഴിഞ്ഞ് അരമണിക്കൂർ സമയം കൂടി ബസ് സർവീസ് ഉണ്ടാകും.
അഞ്ച് റൂട്ടുകളിൽ 98 സ്റ്റേഷനുകളുണ്ടാകും. പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, ഹറമൈൻ റെയിൽവേ എന്നീ റൂട്ടുകളിൽ 24 മണിക്കൂറും സേവനമുണ്ടാകും. സ്പോർട്സ് സ്റ്റേഡിയം, ദുർറതുൽ മദീന, സയ്യിദ് ശുഹദാ, ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ഖാലിദിയ റൂട്ട്, ശതിയ്യ റൂട്ട് എന്നിവിടങ്ങളിൽനിന്ന് പ്രവാചക പള്ളിയിലേക്കും, അൽആലിയ മാൾ പാർക്കിങിൽനിന്ന് മസ്ജിദ് ഖുബാഇയിലേക്കും തിരിച്ചും ബസ് സേവനം ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..