ഷാർജ : റംസാനോടനുബന്ധിച്ച് ഷാർജയിൽ 15 പുതിയ പള്ളികൾ ഉദ്ഘാടനംചെയ്തതായി ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് വകുപ്പ് അധികൃതർ അറിയിച്ചു. പുണ്യമാസം അവസാനിക്കുന്നതിനുമുമ്പ് പുതുതായി അഞ്ചുപള്ളികൾകൂടി തുറക്കാനും പദ്ധതിയുണ്ട്.
റംസാൻ തയ്യാറെടുപ്പുകളുടെ ഭാഗമായും താമസക്കാർക്ക് പ്രാർഥനാ ചടങ്ങുകൾ എളുപ്പത്തിലാക്കാൻ ആരാധനാലയങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് പള്ളികൾ തുറന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പുകൾ വിവിധ പള്ളികൾ നടത്തുന്നുണ്ട്. ആരാധനാലയങ്ങൾ ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി വകുപ്പിന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..