Caption
മക്ക : റംസാനിലെ ആദ്യ വെള്ളിയാഴ്ച മക്കയിലും മദീനയിലും ആയിരക്കണക്കിനുപേർ ജുമുഅ പ്രാർഥനയ്ക്കെത്തി. തലേന്ന് രാത്രിയിലെ പ്രഥമ തറാവീഹിൽ ഒട്ടേറെപേർ പങ്കാളികളായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഹറമുകൾ പൂർണമായും തുറന്നുകൊടുത്ത ശേഷമുള്ള ആദ്യ റംസാനാണ് ഇത്തവണത്തേത്. മക്കയിൽ ഇമാം ശൈഖ് ഡോ. ഫൈസൽ ബിൻ ജാമിൽ ഗസാവിയും മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് ഡോ. അഹമ്മദ് ബിൻ അലി അൽ ഹുദൈഫിയും ജുമുഅ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..