ഷാർജ : അപകീർത്തികരമായ പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട രാഹുൽഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരേ ഇൻകാസ് യു.എ.ഇ. കമ്മിറ്റി പ്രതിഷേധിച്ചു. കോടതിവിധിയും തുടർന്നുള്ള അയോഗ്യത കൽപ്പിക്കലും ജനാധിപത്യത്തിനെതിരേയുള്ള അവഹേളനമാണെന്ന് ഇൻകാസ് യു.എ.ഇ. ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ എന്നിവർ പറഞ്ഞു.
പാർലമെന്റിലെ രാഹുൽഗാന്ധിയുടെ ശബ്ദം ഇല്ലാതാക്കാൻ ബി.ജെ.പി. ആസൂത്രിതമായി പദ്ധതി നടപ്പാക്കിയിരിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണമാണ് മോദി സർക്കാരും ബി.ജെ.പി.യും നടത്തുന്നതെന്ന് കെ.എം.സി.സി. യു.എ.ഇ. ഖജാൻജി നിസാർ തളങ്കര പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..