റംസാനിലെ ആദ്യവെള്ളിയാഴ്ച: തിരക്കിലമർന്ന് ആരാധനാലയങ്ങൾ


1 min read
Read later
Print
Share

Caption

ഷാർജ : റംസാനിലെ ആദ്യ വെള്ളിയാഴ്ച യു.എ.ഇ.യിലെ പള്ളികളിലെല്ലാം വിശ്വാസികളുടെ തിരക്കായിരുന്നു. നോമ്പുതുറയുടെ ഭാഗമായുള്ള ഇഫ്താർ സംഗമങ്ങളും ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലും യു.എ.ഇ. യിൽ ഇഫ്താർ സംഗമങ്ങളുടെ തിരക്കാണ്. നോമ്പുതുറയുടെ ഭാഗമായി മതപ്രബോധനങ്ങൾ നടത്താൻ കേരളത്തിൽനിന്ന് മതപണ്ഡിതർ എത്തിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്. ഭൂരിഭാഗം സംഘടനകളും സമൂഹ നോമ്പുതുറയിൽ തൊഴിലാളികളെ പങ്കെടുപ്പിക്കുന്നുണ്ട്. ക്യാമ്പുകളിൽ ആഹാരപാനീയങ്ങൾ എത്തിക്കുകയും ചെയ്യുന്നു.

കേരളത്തിലെ കോളേജ് അലംനിയായ അക്കാഫ് അൽഖൂസിലെ ക്യാമ്പുകളിലാണ് രണ്ടുദിവസവും നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്തത്. 2500-പേർക്ക് അക്കാഫ് നോമ്പുതുറ ഒരുക്കിയതായി പ്രസിഡന്റ് പോൾ ടി. ജോസഫ് പറഞ്ഞു. ഷാർജ കെ.എ.സി.സി. ക്ലോക്ക് ടവറിനുസമീപത്തുള്ള സ്ഥലത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ 1500- ലേറെപേരെ പങ്കെടുപ്പിച്ചുകൊണ്ട് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. റംസാനിൽ മുഴുവൻ ദിവസങ്ങളിലും 1500 പേർക്ക് നോമ്പുതുറ നടത്താനാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡിനുശേഷം രണ്ടാംതവണയാണ് കെ.എം.സി.സി. റംസാൻമാസം മുഴുവൻ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..