ജിദ്ദ : റംസാനിൽ ഇശാഅ, സുബ്ഹി നമസ്കാരങ്ങൾക്കുള്ള ബാങ്കുവിളിയുടെയും ഇഖാമത്തിനും (നമസ്കാരത്തിനുള്ള രണ്ടാമത്തെ ബാങ്കുവിളി) ഇടയിലെ ഇടവേള 10 മിനിറ്റാക്കി കുറയ്ക്കണമെന്ന് ഇസ്‌ലാമികകാര്യമന്ത്രി ഡോ.അബ്ദുൽ ലത്തീഫ് അൽ ശൈഖ് ഉത്തരവിട്ടു. പുണ്യമാസത്തിൽ വിശ്വാസികളുടെ സൗകര്യത്തിനായാണ് സമയം കുറയ്ക്കുന്നതെന്ന് ഉത്തരവിലുണ്ട്. സൗദിയിലെ മുഴുവൻ പ്രദേശങ്ങളിലെയും മന്ത്രാലയ ശാഖകൾക്ക് ഉത്തരവ് ബാധകമാണ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ റംസാനിൽ വിശ്വാസികൾക്ക് കാര്യക്ഷമമായി നമസ്കാരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ഉത്തരവ് കൃത്യമായി പാലിക്കുന്നത് അധികൃതർ പരിശോധിക്കും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..