ഷാർജ : ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴകളിൽ 50 ശതമാനം ഇളവ് ആനുകൂല്യം ഈ മാസം 31 വരെ മാത്രമായിരിക്കുമെന്ന് ഷാർജ പോലീസ് പട്രോളിങ് വിഭാഗം അറിയിച്ചു. പിഴയടച്ച് രേഖകൾ കുറ്റമറ്റതാക്കിക്കൊണ്ട് നിയമം പാലിച്ച് വാഹനമോടിക്കാനാണ് പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചതെന്ന് ഷാർജപോലീസ് പട്രോളിങ് വിഭാഗം ഡയറക്ടർ ലെഫ്.കേണൽ മുഹമ്മദ് അൽ നഖ്‌വി പറഞ്ഞു.
ഈ മാസം കഴിഞ്ഞാൽ പിഴയിൽ 35 ശതമാനവും രണ്ടുമാസത്തിനുശേഷം 25 ശതമാനവുമായിരിക്കും ഇളവ് ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ മുഴുവൻ പിഴയും അടച്ചുതീർക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുംവിധം വാഹനമോടിച്ചവർ, വാഹനമോടിച്ചുകൊണ്ട് പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തിയവർ, ലഹരി ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചവർ, നമ്പർ പ്ളേറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയവർ, മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലോടിച്ചവർ, അനുമതിയില്ലാതെ എൻജിൻ അടക്കം വാഹനത്തിൽ സാങ്കേതിക മാറ്റംവരുത്തിയവർ, ഡ്രൈവിങ് കാരണം മരണം സംഭവിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്കുള്ള പിഴയിൽ ഇളവ് ഉണ്ടായിരിക്കില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..