ഇമിഗ്രേഷൻ കൗണ്ടറിലുള്ള കുട്ടികൾ
ദുബായ് : വിമാനത്താവളത്തിൽ കുട്ടികൾക്കായി അടുത്തിടെ ആരംഭിച്ച ഇമിഗ്രേഷൻകൗണ്ടർ സേവനം കൂടുതൽ വിപുലപ്പെടുത്തുന്നു.
എല്ലാ ടെർമിനൽ അറൈവൽ ഭാഗത്തും കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ദുബായിലേക്ക് എത്തുന്ന കുട്ടികൾക്ക് പാസ്‌പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. നിലവിൽ ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിന്റെ അറൈവൽ ഭാഗത്ത് മാത്രമാണ് കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ പെരുന്നാളിനാണ് സംരംഭംആരംഭിച്ചത്. നാലുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇവിടെ സേവനംനൽകുന്നത്. കുട്ടികൾക്ക് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനും പ്രത്യേകം പരിശീലനംലഭിച്ച പാസ്പോർട്ട് ഓഫീസർമാരും വിദഗ്ധ ജോലിക്കാരും ഇവിടെയുണ്ടെന്ന് അഹ്മദ് അൽ മർറി പറഞ്ഞു. കുട്ടി യാത്രക്കാർക്ക് മികച്ചതും അവിസ്മരണീയവുമായ യാത്രയൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..