മക്ക: മക്ക റൂട്ട് സംരംഭത്തിലൂടെ ബുധനാഴ്ചവരെ 68,721 ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കാനായതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇത്തവണ മൊറോക്കോ, ഇൻഡൊനീഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങൾക്കുപുറമേ പുതുതായി തുർക്കി, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലും മക്ക സംരംഭം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് 189 വിമാനങ്ങളായി സംരംഭം പ്രയോജനപ്പെടുത്തി എത്തിയ തീർഥാടകർ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്. കാര്യക്ഷമതയും സൗകര്യങ്ങളും വർധിപ്പിച്ച് തീർഥാടകരെ അവരവരുടെ രാജ്യങ്ങളിൽ യാത്രാനടപടികൾ പൂർത്തീകരിക്കാനാണ് മക്ക സംരംഭം ലക്ഷ്യമിടുന്നത്. മക്ക റൂട്ട് സംരംഭം തീർഥാടന യാത്രാപ്രക്രിയ ലളിതമാക്കുക മാത്രമല്ല സൗദിയുടെ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നെന്ന് അധികൃതർ വിശദമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..