ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


1 min read
Read later
Print
Share

ഷാർജ : അജ്മാനിൽ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് മരിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസ്സന്റെ (26) മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. അജ്മാൻ ജെർഫിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് ഏഷ്യക്കാരായ രണ്ടുപേർ മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടകാരണമെന്ന് അജ്മാൻ പോലീസ് പറഞ്ഞിരുന്നു. ഷാർജയിലെ സാമൂഹികപ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം കല്ലറ, അബു ചേറ്റുവ എന്നിവരുടെ ഇടപെടലും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി. സംഭവത്തിൽ മരിച്ച മറ്റൊരു ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹവും വേഗത്തിൽ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..