ഷാർജ : ഏറെ കാത്തിരുന്നു കിട്ടിയ ജോലിയിൽ തുടരാൻ സാധിക്കാതെ ഒടുവിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് പത്തനംതിട്ട സ്വദേശിനിയായ യുവതി.
ദുബായ് അൽ നഹ്ദയിൽ മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജിം പരിശീലകയായി ജോലിചെയ്യുകയാണ് അവർ. സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നതിനെതിരേ ദുബായ് പോലീസിലും തൊഴിൽവകുപ്പിലും ഇവർ പരാതി നൽകിക്കഴിഞ്ഞു.
സ്ഥാപനത്തിന്റെ ഉടമസ്ഥനോട് പരാതി ഉന്നയിച്ചിട്ടും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് യുവതി പറയുന്നത്.
അടുത്തിടെയാണ് സന്ദർശക വിസയിൽനിന്ന് ഇവർ സ്ഥാപനത്തിന്റെ തൊഴിൽവിസയിലേക്ക് മാറിയത്. രാവിലെ അഞ്ചുമുതൽ രാത്രിവരെയാണ് ജോലി സമയം.
മാനസിക പീഡനവും അധികമായപ്പോൾ വിവരം നാട്ടിലെ രക്ഷിതാക്കളെയും സുഹൃത്തുക്കളെയുമെല്ലാം അറിയിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..