എസ്.എസ്.സി. പരീക്ഷയിൽ വിജയം 93.83 %


1 min read
Read later
Print
Share

പെൺകുട്ടികൾ മുന്നിൽ

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ എസ്.എസ്.സി. പരീക്ഷയിൽ വിജയം 93.83 ശതമാനം. വിജയത്തിൽ പതിവുപോലെ പെൺകുട്ടികൾ ഇത്തവണയും മുന്നിൽ. 95.87 ശതമാനം വിജയമാണ് പെൺകുട്ടികൾ നേടിയത്. ആൺകുട്ടികളിൽ 92.05 ശതമാനംപേർ വിജയികളായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.18 ശതമാനം ഇടിവുണ്ട്.

കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയതിനുപിന്നാലെ സിലബസ് വെട്ടിക്കുറയ്ക്കാതെ നടത്തിയ പരീക്ഷയായിരുന്നു ഇത്തവണത്തേത്. 15.66 ലക്ഷം വിദ്യാർഥികൾ ഈ വർഷം പരീക്ഷയെഴുതി. കൊങ്കൺ ഡിവിഷനാണ് വിജയത്തിൽ മുന്നിൽ. 98.11 ശതമാനം വിജയമാണ് ഈ ഡിവിഷനുള്ളത്. നാഗ്പുർ (92.05), കോലാപുർ (96.73), പുണെ (95.64), മുംബൈ (93.66), ഔറംഗബാദ് (93.23), അമരാവതി (93.22), ലാത്തൂർ (92.67), നാസിക് (92.22) എന്നിങ്ങനെയാണ് മറ്റു ഡിവിഷനുകളിലെ വിജയം.

സംസ്ഥാനത്ത് 10,000 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി. 43 സ്കൂളിൽ ഒരുകുട്ടിപോലും വിജയിച്ചില്ല. പുണെ ഡിവിഷനിൽ മൂന്ന് സ്കൂളുകളാണ് ഈ വിഭാഗത്തിലുള്ളത്. നാഗ്പുരിൽ നാലു സ്കൂളുകളും ഔറംഗബാദിൽ ഒമ്പതു സ്കൂളുകളും മുംബൈയിൽ എട്ടു സ്കൂളുകളും ഈ വിഭാഗത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..